Saturday, January 31, 2009

മധുരിക്കുന്ന ഓര്‍മ്മകള്‍


ഓട്ടോ പിടിച്ച് കൊയിലാണ്ടിയിലെത്തിയ എനിയ്ക്ക് ഭാഗ്യത്തിനു പെട്ടന്നു തന്നെ ഒരു ബസ്സുകിട്ടി. നല്ല സ്പീഡിലാണു ബസ്സു പായുന്നത്. പൂക്കാട്ടെത്തിയതറിഞ്ഞില്ല,അവിടെ നിന്നും ആണ് കാപ്പാട് ബീച്ചിലേക്കുള്ള റോഡ്. നമ്മുടെ ഗാമ വന്ന സ്ഥലം, ആള് ആദ്യം കൊയിലാണ്ടി ബീച്ചിലാണു വന്നതെന്നും പിന്നെ കാപ്പാട്ടേക്ക് കരയോരം ചേര്‍ന്ന് നീങ്ങിയതാണെന്നും ഒരു അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്. കാപ്പാട് നിന്നും കരമാര്‍ഗ്ഗം സാമൂതിരിയെ കാണാന്‍ അവര്‍ പോയ ആ പുരാതന വഴി ആയിരിക്കുമോ ഇപ്പൊള്‍ എന്റെ ബസ്സ് ഓടിപ്പായുന്നത്? പോര്‍ച്ചുഗല്‍ അറിയാത്ത സാമൂതിരിയും മലയാളമറിയാത്ത അവരും ദ്വിഭാഷി ഉണ്ടായിരിക്കാമെങ്കില്‍ പോലും ആകെ “കൊഴങ്ങി“ പോയിട്ടുണ്ടാവും.


ബസ്സു വെങ്ങാലി റെയില്‍വെ ഗേറ്റില്‍ പിടിച്ചിട്ടിരിക്കയാ,വണ്ടി പോകുന്ന വരെ അവിടെ നിന്നെ പറ്റൂ.ഇതൊഴിവക്കാന്‍ വേറെ നല്ല വഴി ഒന്നും ഇല്ലെ, നമ്മുടെ നാട്ടിലും ബോബേലും മറ്റുംഉള്ള പോലത്തെ മേലക്കൂടെ പോന്ന റോഡ് കോറേ കാലം കയ്യിമ്പം വന്നാ രച്ചപ്പെട്ടു. അവസാനം വണ്ടി വന്നു ,ഗേറ്റ് തുറന്നു,ഞങ്ങളിപ്പോള്‍ വെസ്റ്റ് ഹില്‍ എത്താറയി. എത്രയും പെട്ടന്നു കോഴിക്കോട്ടിറങ്ങി മുഹമ്മദിനെ കാണണം,അവനും വരുന്നല്ലോ, നാട്ടിലുള്ള കൂട്ടുകാരോടൊന്നു പറയാന്‍ പറ്റിയില്ല,എല്ലാം പെട്ടന്നായിരുന്നല്ലോ,അധികം കൂട്ടുകാരൊന്നും എനിക്കില്ലതാനും, ഒരു രഘുനാഥ് , പിന്നെ വേണുഗോപാല്‍, ഇവരോടായിരുന്നു കാര്യമായിട്ടു പറയാനുള്ളത്. രഘുവിന്റെ വീട്ടിലോ,വേണുവിന്റെ വീട്ടിലോ ആയിരുന്നു ഞാന്‍ ചെറുപ്പം മുതല്‍ കളിക്കാന്‍ പോയിക്കൊണ്ടിരുന്നത്. മിക്കവാറും വേണുവിന്റെ വിട്ടില്‍ പോയാല്‍ അവിടെ വേറെയുംആള്‍ക്കാര്‍ ഉണ്ടാകും.അവധിക്കാലത്ത് മാത്രം ചെല്ലമ്മ ടീച്ചറുടെ വീട്ടില്‍ വരുന്ന ബിന്ദുവാണ് മറ്റൊരു സുഹൃത്ത്. പത്താം ക്ലാസ്സ് അവധി, ഒരു ദിവസം ഞാനും വേണുവും ബിന്ദുവും ടീച്ചറുടെ വീട്ടില്‍ ഒത്തുകൂടി. പന്ത് എറിഞ്ഞ് കുറെ നേരംകളിച്ചു, പന്ത് കളിയായിരുന്നു അക്കാലത്തെ പ്രധാന കളി. വേണുവിനു മടുത്തപ്പോള്‍ അവന്‍ പോയി കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളും കളി നിര്‍ത്തി അകത്തെ മുറിയില്‍ പോയി.അതാണ് ബിന്ദുവിന്റെ റൂം. ഞാന്‍ വെറുതെ മാസിക മറിച്ച് നോക്കാന്‍ തുടങ്ങി,വിയര്‍പ്പില്‍ കുതിര്‍ന്ന ടിഷര്‍ട്ട് അഴിച്ച് മാറ്റി ബിന്ദു എന്റെ നേരെ തിരിഞ്ഞു നിന്നു, പടിഞ്ഞാറന്‍ വെയില്‍ വിയര്‍പ്പില്‍ നനുത്ത ശരീരം വെട്ടിത്തിളങ്ങി.എന്റെ അടുത്തേക്ക് മെല്ലെ നടന്നുവന്ന ബിന്ദു രണ്ടു കൈകളും എന്റെ ഇരു ചുമലിലും വെച്ചു....

(തുടരും)

No comments: