Tuesday, February 10, 2009

ബസ്സും കാത്ത്

എനിക്ക് പരിചയം ഉള്ള സ്ഥലമല്ല ചെമ്പൂര്‍,മുഹമ്മദ് ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ ചെമ്പൂരിലാണ് താമസിച്ചത്, അതാ അവിടെ ഇറങ്ങാം എന്നു കരുതിയത്.ഞങ്ങള്‍ ഇറങ്ങിയതും ഒരു ചാറ്റല്‍ മഴ ഞങ്ങളെ ആലിംഗനം ചെയ്തു,ഒരു പനിനീര്‍ മഴപോലെ,ബസ്സിനെ നോക്കി അല്പം നിന്ന ശേഷം ഞങ്ങള്‍ റോഡില്‍ നിന്നും മഴ നനയാതിരിക്കാന്‍ അടുത്തുള്ള കടയോരത്തേക്ക് പാഞ്ഞു,അവിടെ എവിടെയോ ആണ് അവന്‍ മുന്‍പ് താമസിച്ച ലോഡ്ജ് ,അതുകണ്ടുപിടിക്കണം,അവിടെ മുറിയെടുത്ത് സാധനങ്ങള്‍ എല്ലാം അവിടെ വെച്ചിട്ടാകാം ഓഫീസിലേക്കുള്ള പോക്ക് എന്നു തീരുമാനിച്ചു. ചാറ്റല്‍ മഴയെ അവഗണിച്ച് അല്പം കറങ്ങിതിരിഞ്ഞാണേലും അവസാനം ആ ലോഡ്ജ് കണ്ടു ,ലോഡ്ജ് എന്നൊന്നും പറയാന്‍ പറ്റില്ല , കടകള്‍ക്കു മുകളിലായി ഒരു വലിയ ഹാള്‍ ,അവിടെ കുറെ പുല്‍പായകള്‍ വിരിച്ചിട്ടുണ്ട്, ബുക്ക് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും കിട്ടി രണ്ട് പുല്പായ,അതാണ് കിടക്കാനും ഇരിക്കാനും എല്ലാമുല്ല ആകെ സാധനം, ഗള്‍ഫ് നാടുകളിലേക്ക് പോവാന്‍ വരുന്നവരും മറ്റുമാണ് അവിടത്തെ അന്തേവാസികള്‍ ‍എല്ലാം.പെട്ടന്നു തന്നെ കുളിച്ച് അല്പം അവിടെ കിടന്നും ഇരുന്നും വിശ്രമിച്ച് പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി, വേണ്ട കടലാസുകളും മറ്റും ഒരു ഫയലിലാക്കി,ഞങ്ങള്‍ ഇറങ്ങി താഴെ ഒരു കടയില്‍നിന്നും ഒരു ചായ കുടിച്ചു. അണുശക്തിനഗറിലേക്കുള്ള ബസ്സ് പിടിക്കണം അവിടെയാണ് ചെല്ലേണ്ടത്,ബസ്സ്റ്റോപ് അന്വേഷിച്ച ഞങ്ങള്‍ അങ്കലാപ്പിലായി,നാട്ടിലെ പോലെ റോഡില്‍ ഒരു ബസ്സ്സ്റ്റോപ്പല്ല,നിരങ്ങനെ ബസ്സ് സ്റ്റോപ്പുകള്‍ ,എല്ലാത്തിലും ബസ്സ് നംബര്‍ അനുസരിച്ച് വന്നുനില്‍ക്കുന്ന രീതിയാ,പോവനുള്ള സ്ഥലത്തേക്കുള്ളനമ്പര്‍ അറിയാത്തവര്‍ പെട്ടുപോകും,ചോദിക്കാനാണേല്‍ ഹിന്ദി കമ്മിയാണുതാനും.രണ്ടും കല്പിച്ച് ഒരു സ്റ്റോപ്പില്‍ ചെന്ന് അവിടെ നില്‍ക്കുന്ന ആളുകളെ മൊത്തമായി നോക്കികൊണ്ട് അണുശക്തിനഗര്‍ എന്നു ചോദിച്ചു,ഞങ്ങളുടെ ചോദ്യത്തിന്റെ അര്‍ത്ഥം അവര്‍ മനസ്സിലാക്കി ഉത്തരം തന്നാല്‍ രക്ഷപ്പെട്ടു,രണ്ട് മൂന്ന് തവണത്തെ കഥകളി പ്രയോഗവും ഒപ്പം അണുശക്തിനഗര്‍ എന്നു പറഞ് തലകൊണ്ടുള്ള ആട്ടലും മറ്റുമായപ്പോള്‍ ഏതോഒരാള്‍ക്ക് കാര്യം മനസ്സിലായി, അയാള്‍ മറുപടിതന്നു,പറഞ്ഞത് മനസ്സിലായില്ലേലും അതല്ല സ്റ്റോപ്പ് അതിനടുത്തതോ മറ്റോ ആണെന്ന് ഗ്രഹിച്ചു,അടുത്ത സ്റ്റോപ്പില്‍ ചെന്ന് അയാളെ തിരിഞുനോക്കി,അയാള്‍ എനിയും മുന്നോട്ട് എന്ന ആഗ്യം കാണിച്ചു,രണ്ട് മൂന്നു സ്റ്റോപ്പുകള്‍ക്കൊടുവില്‍ അവിടെ നിന്നോ എന്ന അയാളുടെ ആഗ്യം വീണ്ടും വന്നു.അവിടെ തന്നെ നിന്നു....

No comments: